വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസിനെ മാറ്റമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹണി എം വര്‍ഗീസ് കേസ് പരിഗണിച്ചാല്‍ നീതി ലഭിക്കുമെന്ന് ഉറപ്പില്ലെന്നും മറ്റൊരു ജഡ്ജിയെ നിയമിക്കണമെന്നുമാണ് അതിജീവിത ഹര്‍ജിയില്‍ പറഞ്ഞത്.
കേസിലെ നാലാം പ്രതി വി പി വിജീഷിന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഇതോടെ കേസില്‍ ജയിലില്‍ കഴിയുന്ന ഒരേ ഒരു പ്രതി പള്‍സര്‍ സുനിയാണ്. തനിക്ക് ജാമ്യം അനുവദിച്ചാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നാണ് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം നിഷേധിക്കുന്നത്. എന്നാല്‍ ഇതേ കേസിലെ മറ്റ് പ്രതികള്‍ക്ക് അടുത്തിടെ ജാമ്യം അനുവദിച്ചിരുന്നുവെന്നും പള്‍സര്‍ സുനി നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
നടിയെ ആക്രമിച്ച കേസിന്റെ വിചാരണയിൽ അനുകൂല നിലപാടുണ്ടാകില്ലെന്ന ഭീതിയിലാണ് അന്വേഷണ സംഘം തുടരന്വേഷണം നടത്തുന്നത്. അന്വേഷണത്തിനു മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ലെന്നും ദിലീപ് വാദിക്കുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ
അവള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ സിനിമാ മേഖലയില്‍ നിന്നുളള വളരെ കുറച്ചുപേര്‍ മാത്രമാണ് പിന്തുണയുമായി എത്തിയത്. മിക്ക സിനിമാക്കാരും മൗനം പാലിക്കുകയായിരുന്നു. എല്ലാവരും വായും പൂട്ടി ഇരുന്നപ്പോള്‍ ഞങ്ങള്‍ കുറച്ചുപേര്‍ മാത്രമാണ് അവള്‍ക്കൊപ്പം നിന്നത്.
എറണാകുളം സിബിഐ പ്രത്യേക കോടതിയിൽ അടച്ചിട്ട മുറിയിലാണ് കേസിലെ വിചാരണ നടക്കുന്നത്. കേസിലെ പ്രധാന സാക്ഷികളായ നടന്മാര്‍ അടക്കം കോടതിയില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു. എ എം എം എ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അടക്കമുള്ള പലരും മൊഴി മാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് ദിലീപിന്‍റെ ഡ്രൈവറും കൂറുമാറിയിരിക്കുന്നത്.
കേസ് അട്ടിമറിക്കാന്‍ പ്രതിയായ ദിലീപ് ശ്രമിക്കുന്നു എന്ന ആരോപണത്തിനു ശക്തിപകരുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന ഹർജി നേരത്തെ കോടതി തള്ളിയിരുന്നു